PictureSarah Theather British M.P
ജനങ്ങള്‍, ജനങ്ങള്‍ക്കുവേണ്ടി, ജനങ്ങളാല്‍ എന്നീ കാലഗരണപെട്ട ജനാതിപത്യ നിര്‍വച്ചനത്തില്‍ നമ്മുടെ ജനപ്രതിനിധികള്‍ കുറച്ചെങ്കിലും  ബോധവാന്മാരാകുന്നത് ചിലപ്പോഴെങ്കിലും നാം കണ്ടിരിക്കും, പ്രത്യേഗിച്ചും തിരഞ്ഞെടുപ്പുചൂടില്‍. പിന്നീടെപ്പോഴെങ്കിലും ജനങ്ങള്‍ക്കൊരാവശ്യം വരുമ്പോള്‍ അതിനെതിരെ രണ്ടു പ്രസ്താവനയും ഒരു ഖേതപ്രകടനവും ഏറിയകൈക്കൊരു പത്രസമ്മേളനം അതിലോതുങ്ങും ജനത്തിനുവേണ്ടതെല്ലാം.

എന്നാല്‍ ഇതില്‍നിന്നും തികച്ചും വ്യത്യസ്തയാണ് ബിട്ടണിലെ എം.പി. സാറ തീതര്‍, ബ്രിട്ടനിലെ ഈ വനിതാ എം.പിക്ക് ആദര്‍ശവും ജനാതിപത്യ നിര്‍വചനവും വെറും പേപ്പറില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നവയല്ല, മറിച്ച് അത് ജീവിതലക്ഷ്യമാണ്. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട പധവിയില്‍നിന്നുകൊണ്ട് ജനങ്ങള്‍ക്കുവേണ്ടി നല്ല ഒരുപാടുകാര്യങ്ങള്‍ ചെയ്തുതീര്‍ക്കണം എന്നാഗ്രഹിച്ച ഒരു വനിത. എന്നാല്‍ പാര്‍ലമെന്റില്‍ സാറയെ കാത്തിരുന്ന തീരുമാനങ്ങള്‍ വേറെയായിരുന്നു. ബ്രിട്ടനു പുറത്തുള്ളവര്‍ ബ്രിട്ടീഷ് വിസ്സക്ക് അപേക്ഷിക്കുമ്പോള്‍  ആയിരം പൌണ്ട് (ഏകദേശം ഇന്ത്യന്‍ രൂപ ഒരുലക്ഷം ) മുന്‍കൂറായി കേട്ടിവക്കണം എന്ന് നിര്‍ദേശം വന്നപ്പോള്‍ സാറ എം.പി അതിനെ ശക്തമായി എതിര്‍ത്തു. "ഇത് പാവങ്ങളോടുകാണിക്കുന്ന  ക്രൂരതയാണ്, ജനവിരുദ്ധവും ജനാതിപത്യ വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നതുമാണ്, അതുകൊണ്ടുതന്നെ ഇനി ഈ പാര്‍ലമെന്റില്‍ എം.പി  സ്ഥാനതിരിക്കുന്നതില്‍ അര്‍ത്ഥമില്ലാത്തതിനാല്‍ താന്‍ ഈസ്ഥാനം രാജിവക്കുന്നു" എന്നാണ് ഈ വനിത പറഞ്ഞത് .

ഇങ്ങനെ ഒരു തീരുമാനത്തിലെത്താന്‍ കുറച്ചു ചങ്കൂറ്റം വേണമെന്നുമാത്രം, ഒരിത്തിരി മനസാക്ഷിയും പിന്നെ തന്നെ ഇവിടെയെത്തിച്ച ജനങ്ങളോടുള്ള അല്‍പ്പം കടപ്പാടും. ഇന്ത്യയിലെ എം.പി മാര്‍ക്ക്  ഇത്തരത്തില്‍ പ്രവര്‍ത്തിക്കാനായാല്‍  നമ്മുടെ രാജ്യം എന്നെ രക്ഷപ്പെട്ടേനെ അല്ലെ ?  പക്ഷെ അതിനിത്തിരി ധൈര്യം വേണം.

ധൈര്യം അതല്ലേ എല്ലാം !





Leave a Reply.