ഭാരതത്തിന്‍റെ സംസ്ക്കാര സമ്പന്നതയിലേക്ക് പകരംവക്കാനാകാത്ത അമൂല്ല്യ സംഭാവനകള്‍ നല്‍കാന്‍ കേരളത്തിന്‌ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ സാംസ്ക്കാരിക സംമ്പന്നതക്ക് അടിത്തറ പാകിയ ഒരുപാടൊരുപാട് മഹത് വ്യക്തികള്‍ക്ക് ജന്മം നല്‍കിയ പുണ്ണ്യ ഭൂമിയാണ്‌ നമ്മുടെ നാട്. അതില്‍ ഏറ്റവും ആരാധ്യനും വഴികാട്ടിയും ആയിരുന്നു ഗുരുദേവന്‍.  അറിവില്ലായ്മയുടെയും  വര്‍ണവിവേചനത്തിന്‍റെയും   ഈറ്റില്ലമായിരുന്ന കേരളത്തെ സംസ്ക്കാരത്തിന്‍റെയും വിദ്യാഭ്യാസത്തിന്റെയും വിവേകത്തിന്‍റെയും വഴിയിലേക്ക് കൈപ്പിടിച്ചുനടതിയത് നമ്മുടെ  ഗുരുദേവനാണ്. ബ്രാഹ്മണ മേധാവിത്തവും ജാതിവ്യവസ്ഥയും ഉഗ്രരൂപം പൂണ്ട് നടമാടിയിരുന്ന കേരളത്തെ "ഒരു ജാതി ഒരു മതം ഒരു  ദൈവം മനുഷ്യന്" എന്ന വലിയ ദര്‍ശനം മുന്നോട്ടുവച്ചുകൊണ്ട് ഗുരുദേവന്‍ നവോസ്ഥാനത്തിന്‍റെ വിത്തുപാകി. മധ്യകാല കേരളം കണ്ടതില്‍വച്ച് ഏറ്റവും സ്രെഷ്ട്ടനും മഹാനുമായ ദാര്‍ശനികനും വഴികാട്ടിയുമായിരുന്നു ഗുരുദേവന്‍. സാംസ്ക്കാരിക പ്രവര്‍ത്തനത്തിന്‍റെയും വിത്ജാനത്തിന്‍റെയും നിറകുടമായിരുന്നു അദ്ദേഹം. വര്‍ണവിവേചനം, സതി തുടങ്ങീ കേരളത്തെ കാര്‍ന്നുതിന്നിരുന്ന അനാചരാരത്തെയും സാമൂഹിക  അസന്തുലിതാവസ്ഥക്കുമെതിരെ പടപൊരുതാന്‍ വേണ്ടിയുള്ളതായിരുന്നു ഗുരുദേവന്‍റെ നിയോഗം.  

കേരളത്തിന്‌ ഒരു നല്ല ഗുരുവായും   മഹാനായ എഴുത്തുകാരനായും കേരളത്തിന്‍റെ നവോസ്ഥാന നായകനായും മറ്റുചിലര്‍ക്കാകട്ടെ കേരളത്തിന്‍റെ ആത്മീയ പുരുഷനും വിശ്വാസികള്‍ക്കാകട്ടെ ദൈവപുരുഷനും, അങ്ങനെ വിശേഷണങ്ങള്‍ അനവതിയാണ് ഗുരുദേവന്. കേരളത്തില്‍ ജാതി വ്യവസ്ഥ കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്താണ് ഒരു താഴ്ന്ന ജാതിയില്‍ ഗുരുദേവന്‍റെ ജനനം. അതുകൊണ്ടാവാം തൊട്ടുകൂടായ്മ, തീണ്ടികൂടയ്മ, സവര്‍ണ മേല്‍ക്കോയ്മ എന്നിവക്കെതിരെ പടപൊരുതാന്‍ ഗുരുദേവന് വഴികാട്ടിയായത്. ഉയര്‍ന്ന ജാതി കീഴ്ജാതി എന്നുള്ളത് സ്വാര്‍ത്ഥ തല്പ്പര്യതിനുവേണ്ടി കെട്ടിച്ചമച്ച വെറും കെട്ടുകഥ മാത്രമാണ്, അതിനെ സ്വാഗതം ചെയുകയോ അനുസരിക്കെണ്ടാതോ ആവശ്യമില്ല, വിദ്യാഭ്യാസത്തിനു മാത്രമേ ഒരു അവിജ്‌ഞാനിയെ സ്വാതന്ത്രന്തിലേക്ക് നയിക്കാനാകു. ഹിംസയെക്കാള്‍ വലിയപാപ്പം വേറൊന്നുമില്ല, ഈശ്വരന്‍റെ പേരില്‍ നടത്തുന്ന ഹിംസ മഹാപാപമാണ്, അത് രിക്കലും അനുവദിച്ചുകൂടാ, അങ്ങനെ ബലി നല്‍കുന്ന ക്ഷേത്രങ്ങളില്‍ പോകുകയോ തോഴുകയോ ആരാതിക്കുകയോ ചെയ്യരുത് എന്നായിരുന്നു ഗുരുദേവന്‍റെ കാഴ്ചപ്പാട്.

ഗുരുദേവന്‍റെ ജീവിതം ഒരു തുറന്ന പാടപുസ്തകമാണ്, ഞാനടക്കമുള്ള പുതുതലമുറക്ക്‌  അറിയാനും പഠിക്കാനും ഒരുപാടാണ്‌ ആ ജീവിതത്തില്‍. ഗുരുദേവന്‍ പകര്‍ന്നു നല്‍കിയ അറിവിലൂടെ കാണിച്ചുതന്ന വഴികളിലൂടെ കാലുറപ്പിച്ചു നടക്കാം എവിടെ ആ വഴി അവസാനിക്കുന്നുവോ അവിടെ വരെ. ഇനിയുമിനിയും ഒരുപാട് ഗുരുധേവന്മാര്‍ ഈ പുണ്ണ്യ ഭൂമിയില്‍ അവതാരമെടുക്കട്ടെ എന്ന് പ്രത്യാശയോടെ ഞാനും ഗുരുദേവ ജയന്തിയില്‍ അദ്ദേഹത്തെ സ്മരിക്കുന്നു. 




Leave a Reply.